Saturday, October 19, 2013

ബുദ്ധ വിഹാരം (ബുദ്ധ മഠം ) ചിലർ കൈക്കലാക്കാനായി ഇടിച്ചു നിരത്തുന്നു

 പാലക്കാട്‌ തേങ്കുരിസ്സി പുല്ലുപാരക്ക് സമീപം പണ്ടാരകാടില്‍ എന്ന സ്ഥലത്ത് 1973 ൽ സ്ഥാപിക്കപെട്ട ബുദ്ധ വിഹാരം (ബുദ്ധ മഠം ) ചിലർ കൈക്കലാക്കാനായി ഇടിച്ചു നിരത്തുന്നു .ഇതിനെ ഇടിച്ചു നിരത്തി കള്ള ആധാരം ഉണ്ടാക്കി കൈക്കലാക്കാനാണ് ശ്രമിക്കുന്നത് .

 ഇതിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന ബുദ്ധ വിഗ്രഹത്തെ ആദ്യം പിഴുതു മാറ്റിയിട്ടുണ്ട് .വിഹാരത്തിന്റെ പ്രധാന കെട്ടിടത്തിന്റെ കൈവരികൾ ഇടിച്ചു പൊളിച്ചു . ഇവിടെ നിന്നിരുന്ന വിലപിടിപ്പുള്ള വൃക്ഷങ്ങൾ വെട്ടികൊണ്ട് പോയിട്ടുണ്ട് .











ഇടതൂര്‍ന്നു നില്‍കുന്ന വൃക്ഷങ്ങള്‍ക്കും കുറ്റി ചെടികളാല്‍ ചുറ്റപെട്ട് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയ വിഹാരം കേരളമാഹബോധി മിഷൻ പ്രവർത്തകർ സന്ദര്സിക്കാനായി ചെല്ലുമ്പോൾ ഇതിനകത്ത് സാമൂഹ്യവിരുദ്ധരുടെ മദ്യപാനമായിരുന്നു കണ്ടത്  .

കാല്‍ നൂറ്റാണ്ട് മുന്പ് ഇവിടെ താമസിച്ചിരുന്ന ആറു എന്ന ബുദ്ധമത വിശ്വാസിയെ കുറിച്ച് പഴമക്കര്ക് അറിയാം. അവിവാഹിതനായിരുന്ന അദ്ദേഹം പിന്നീടു ഗയയിൽ ചെന്ന് ബുദ്ധ സന്യാസി ആകുകയും 1973 ല്‍ ഇവിടെ ബുദ്ധ വിഹാരം പണിയുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബുദ്ധ സന്യാസിമാര്‍ ഇവിടെ വരുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തതായി പഴമക്കാര്‍ ഓര്‍ക്കുന്നു.
തന്റെ കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്തല്ല അദ്ദേഹം വിഹാരം പണിതിട്ടുള്ളത് . പ്രശാന്ത സുന്ദരമായ പണ്ടാരംകാട്ടിൽ പണംകൊടുത്ത് വാങ്ങിയ 30 സെന്റ്‌ സ്ഥലത്താണ് കെട്ടിടം നിര്മ്മിചിട്ടുള്ളത് . സന്യാസിമാര്ക്ക് താമസികാനുള്ള സ്ഥലങ്ങളും , അടുക്കളയും ധ്യാന മണ്ഡപവും അടങ്ങിയതാണ് വിഹാരം .അടുക്കളയുടെയും മറ്റു കെട്ടിടങ്ങളേയും നശിപ്പിച്ചു കഴിഞ്ഞു

പുല്ലുപാരയിലെ പ്രമുഖ കര്‍ഷക കുടുംബത്തില്‍ ജനിച്ച ആറുമുഖൻ  തന്‍റെ സ്വത്തുക്കള്‍ മുഴവനും ബുദ്ധ മതം പ്രചരിപ്പിക്കാനും, ദാനങ്ങള്‍ നല്‍കാനുമായി ചിലവഴിചിരുന്നതായി നാടുകാര്‍ ഓര്‍ക്കുന്നു.

എല്ലാ വര്‍ഷവും ബുദ്ധ പൂര്‍ണിമയൂടനുബന്ധിച്ചു ബീഹാറിലെ ബോധി ഗയയില്‍ ഉള്ള ബുദ്ധ വിഹാരത്തിലേക്ക് പോകുമായിരുന്ന അദ്ദേഹം അവസാനം ഒരു സഹായിയുടെ കൂടെ ഗയ യിലേക്ക് പോയ കാര്യം എല്ലാവര്ക്കും അറിയാം . ഇടയ്ക്കു വെച്ച് സഹായി തിരിച്ചു വന്നെന്നും പറയപെടുന്നു .

സന്യാസിയുടെ തീരധാനത്തോടെ ഈ ആശ്രമം അന്യാദീനമായി. ഇവിടെ ഉണ്ടായിരുന്ന ബുദ്ധ പ്രതിമ മോഷിടിക്കപെട്ടു .
ഇയാൾക്ക് സഹോദരന്മാരോ , സഹോദരിമാരോ  അനന്തര അവകാശികലോ ആരുമുണ്ടായിരുന്നില്ല
കുടുംബ സ്വത്തായി ലഭിച്ച നെല്ക്രിഷിയിടവും , പറമ്പും ഇപ്പോൾ അകന്ന ബന്ധുക്കൾ കൈവശപെടുത്തിയിരിക്കുകയാണ് . ഇതുകൂടാതെ ഈ കെട്ടിടവും കൈകലകാനുള്ള ശ്രമത്തിലാണ് അവർ.

 ഇതിനെതിരെ കേരളമാഹബോധി മിഷൻ പ്രവർത്തകർ ഒരു വര്ഷം മുന്പ് അന്നത്തെ ജില്ല കലക്ടർ ശ്രി. മോഹന്കുമാറിനു പരാതി നല്കി . അത് ഉടനെ അന്വേഷിച്ചു റിപ്പോർട്ട്‌ നല്കാൻ ആലത്തൂർ തഹസിൽദാര്ക്ക് നിര്ദേശം നല്കിയെങ്കിലും  തഹസില്ധാർ ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല .അതിനാൽ  മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് , വകുപ്പ് മന്ത്രി തുടങ്ങിവരെ നേരിൽ കണ്ടു പരാതി സമര്പ്പിക്കാനാണ് പുതിയ നീക്കം .


No comments: